SignIn
Kerala Kaumudi Online
Thursday, 25 April 2024 6.26 PM IST

റഷ്യ വഴി രക്ഷാമാർഗ്ഗം; മോദിയും പുട്ടിനും വീണ്ടും ചർച്ച നടത്തി ,​ ആക്രമണം കടുത്തു,സമാധാനം അകലെ

ukrain

ന്യൂഡൽഹി / മോസ്കോ: യുക്രെയിനിൽ കൂടുതൽ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കവേ, അവിടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ സ്വന്തം അതിർത്തിയിലൂടെ പുറത്തുകടക്കാൻ അനുവദിക്കാമെന്ന് റഷ്യ വ്യക്തമാക്കി.

മെഡിക്കൽ വിദ്യാർത്ഥികളായ മലയാളികൾ അടക്കം അവിടെ കുടുങ്ങിക്കിടക്കുകയാണ്.

അതിനിടെ, പക്ഷാഘാതം വന്ന് യുക്രെയിനിൽ ചികിത്സയിലായിരുന്ന നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായ പഞ്ചാബ് ബർണാല സ്വദേശി ചന്ദൻ ജിൻഡാൽ (21)മരിച്ചു.

കഴിഞ്ഞ ദിവസം റഷ്യയുടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥി നവീനിന്റെ ഭൗതികദേഹം ഖാർകീവിൽ നിന്ന് നാട്ടിലെത്തിക്കുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ഖാർകീവ് നഗരത്തിലടക്കം കിഴക്കൻ യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് ഇന്നലെ ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സുരക്ഷിത പാത കണ്ടെത്താൻ ഇന്ത്യൻ അധികൃതരുമായി ചർച്ച നടക്കുകയാണ്.

ഇതിനു പിന്നാലെ, യുക്രെയിൻ പ്രശ്നത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ചർച്ച നടത്തി.

വ്യോമസേനാ വിമാനങ്ങളും ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ ഉപയോഗിച്ചുതുടങ്ങി.

17000 പേരെ ഇതിനകം സുരക്ഷിതമായി അയൽരാജ്യങ്ങളിലെത്തിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. ശേഷിക്കുന്ന മൂവായിരം പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഈ മേഖലയിലെ വിദ്യാർത്ഥികൾക്ക് നൂറു കിലോമീറ്ററോളം സഞ്ചരിച്ചാൽ റഷ്യൻ അതിർത്തി പ്രദേശത്ത് എത്താനാവും. ഈ ആവശ്യം ഇന്ത്യ നേരത്തേ ഉന്നയിച്ചിരുന്നെങ്കിലും റഷ്യ പ്രതികരിച്ചിരുന്നില്ല.

20000:

യുക്രെയിനിലെ

ഇന്ത്യക്കാർ

17000:

യുക്രെയിന് പുറത്ത്

കടന്ന ഇന്ത്യക്കാർ

3352:

ഇന്ത്യയിൽ

തിരിച്ചെത്തിയവർ

398:

കേരളത്തിൽ

തിരിച്ചെത്തിയവർ

190:

ഇന്നലെ എത്തിയ

മലയാളികൾ

3500:

മടങ്ങിവരാൻ

നാേർക്കയിൽ

രജിസ്റ്റർ ചെയ്ത

മലയാളികൾ

ഖാർകീവിൽ നിന്നൊഴിയാൻ എംബസി നിർദ്ദേശം

ന്യൂഡൽഹി: ഖാർകീവിന്റെ നിയന്ത്രണം പിടിക്കാൻ ഷെല്ലാക്രമണം നടത്തി മുന്നേറുന്ന റഷ്യൻ സേന ഇന്നലെ വൈകുന്നേരം ആറു മണിക്ക് മുമ്പ് (ഇന്ത്യൻസമയം രാത്രി 9.30) ഒഴിഞ്ഞുപോകാൻ നഗരവാസികൾക്ക് അന്ത്യശാസനം നൽകിയ സാഹചര്യത്തിൽ ഏതുവിധേനെയും നഗരത്തിൽ നിന്ന് പുറത്തു കടക്കാൻ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ എംബസി കർശന നിർദ്ദേശം നൽകി. പെസോക്കിൻ, ബാബയെ, ബെസ്‌ല്യൂഡോവ്‌ക എന്നിവിടങ്ങളിലേക്ക് മാറാനാണ് എംബസി ആവശ്യപ്പെട്ടത്.

യാനുകോവിനെ വാഴിക്കാൻ റഷ്യ

മുൻ പ്രസിഡന്റ് യാനുകോവിച്ചിനെ

അധികാരത്തിലെത്തിക്കാൻ റഷ്യൻ നീക്കം

500 റഷ്യൻ പട്ടാളക്കാരും 2870 യുക്രൈൻകാരും കൊല്ലപ്പെട്ടെന്ന് റക്ഷ്യ

സിവിലിയന്മാർമാത്രം 2000 കൊല്ലപ്പെട്ടെന്ന് യുക്രൈൻ

 ഖേഴ്സൺ നഗരം പിടിച്ചെന്ന് റഷ്യ

 പാരച്യൂട്ടുകളിലിറങ്ങിയ റഷ്യൻ

സേനയുമായി ഖാർകീവിൽ തെരുവ് യുദ്ധം

 875,000 പേർ പലായനം ചെയ്തു

എണ്ണവില ബാരലിന് 110 ഡോളർ

കീവിന് 24 കി.മീ. അകലെ റഷ്യൻ സേനാവ്യൂഹം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UKRANE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.