നെടുമ്പാശേരി: യു.എ.ഇയിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് ആരംഭിക്കുന്നു. ഇന്ന് ആറ് വിമാനങ്ങൾ സർവീസ് നടത്തും. തുടർന്നുള്ള ദിനങ്ങളിലും കൂടുതൽ സർവീസ് ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് സിയാൽ അധികൃതർ പറഞ്ഞു. 138 യാത്രക്കാരുമായി എയർ അറേബ്യയും 120 യാത്രക്കാരുമായി എമിറേറ്റ്സുമാണ് ഇന്നലെ ഷാർജയിലേക്കും ദുബായിലേക്കും പറന്നത്. വ്യാഴാഴ്ചയാണ് യു.എ.ഇ സർവീസ് പുനരാരംഭിച്ചത്.
വരുംദിവസങ്ങളിൽ യു.എ.ഇയിലേക്ക് യാത്രക്കാരുടെ വലിയ തിരക്കുണ്ടാകുമെന്നാണ് കരുതുന്നത്.
എയർഅറേബ്യ പ്രതിദിനം വൈകിട്ട് 4.40നും 7.20നും രണ്ട് സർവീസുകൾ നടത്തും.
എമിറേറ്റ്‌സ് എല്ലാദിവസവും 10.30ന് മടങ്ങും. ഇത്തിഹാദ്, ഫ്ളൈദുബായ്, എയർഇന്ത്യ എക്‌സ് പ്രസ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയും ഉടൻ സർവീസാരംഭിക്കും.
രണ്ട് ഡോസ് വാക്‌സിനെടുത്തവർക്കും യു.എ.ഇയിൽ താമസവിസയുള്ളവർക്കുമാണ് യാത്രാനുമതി. 48 മണിക്കൂർ പ്രാബല്യമുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, പുറപ്പെടൽ വിമാനത്താവളത്തിൽ നിന്നെടുത്ത റാപ്പിഡ് പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |