ന്യൂഡൽഹി: ജി20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിനിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്നലെ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാംഗുമായി അതിർത്തിതർക്ക വിഷയങ്ങൾ അടക്കം ചർച്ച ചെയ്‌തു. ഡിസംബറിൽ വിദേശകാര്യ മന്ത്രിയായ ക്വിന്നിന്റെ ആദ്യ ഇന്ത്യാ സന്ദർശനവും ജയശങ്കറുമായുള്ള ആദ്യ കൂടിക്കാഴ്ചയുമായിരുന്നു ഇന്നലത്തേത്.
45 മിനിറ്റോളം നീണ്ട കൂടിക്കാഴ്‌ചയിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യവും അതിനുള്ള വെല്ലുവിളികളുമാണ് ചർച്ച ചെയ്‌തെന്ന് ജയശങ്കർ പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ യഥാർത്ഥത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന തിരിച്ചറിവിലാണ് ചർച്ച നടന്നത്. അക്കാര്യം തുറന്ന ചർച്ചയ്‌ക്ക് വിധേയമാക്കി. അതിർത്തിയിൽ സമാധാനം നിലനിറുത്തേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയെന്നും ജയശങ്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |