ന്യൂഡൽഹി: ഹോളി ആഘോഷം നടക്കുന്നതിനിടയിൽ ഡൽഹിയിൽ ജാപ്പനീസ് യുവതിയ്ക്ക് നേരെ അക്രമം നടത്തിയ മൂന്ന് പേരെ പിടികൂടി. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. എന്നാൽ അക്രമത്തിനിരയായ യുവതി കുടുംബത്തോടൊപ്പം ബംഗ്ലാദേശ് സന്ദർശനത്തിനായി ഇന്ത്യ വിട്ടു. യുവതി പരാതി നൽകിയിരുന്നില്ല.
ഡൽഹിയിലെ പഹാഡ്ഗഞ്ചിലാണ് യുവതിയും ഒപ്പമുണ്ടായിരുന്നവരും താമസിച്ചിരുന്നത്. ഹോളി ആഘോഷത്തിനിടയിൽ പുറത്തിറങ്ങിയ യുവതിയെ മൂന്ന് പേർ ചേർന്ന് കയ്യേറ്റം ചെയ്യുകയും യുവതിയുടെ ശരീരത്തിൽ ബലമായി നിറങ്ങൾ തേച്ച് പിടിപ്പിക്കുകയും അതിക്രമം കാണിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വ്യാപകമായ പ്രതിഷേധങ്ങളുണ്ടായി. വിദേശ സഞ്ചാരിക്ക് നേരെയുണ്ടായ അക്രമത്തിൽ ശക്തമായ വിമർശനം ഉയർന്നു. തുടർന്നാണ് പൊലീസ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |