SignIn
Kerala Kaumudi Online
Sunday, 01 September 2024 5.22 AM IST

ഹൈക്കോടതിയെ ബി.ജെ.പി വിലക്കെടുത്തു: മമത

Increase Font Size Decrease Font Size Print Page
mamata

കൊൽക്കത്ത: ബി.ജെ.പി കൽക്കട്ട ഹൈക്കോടതിയെ വിലയ്ക്കെടുത്തെന്ന് ബംഗാൾ മുഖ്യമന്ത്രിമമത ബാനർജി. 2016ലെ അദ്ധ്യാപക നിയമന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ആരോപണം. ബി.ജെപി.ക്കും കോൺഗ്രസിനും സി.പി.എമ്മിനും ആരും വോട്ട് ചെയ്യാൻ പോകുന്നില്ലെന്നും അവർ പറഞ്ഞു. കോടതിവിധിയുടെ പശ്ചാത്തലത്തിൽ 26,000 അദ്ധ്യാപകർക്കാണു ജോലി നഷ്ടമായത്. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

'ഒരു വോട്ട് പോലും ബി.ജെ.പിക്കു ലഭിക്കില്ല. അദ്ധ്യാപകരോ സർക്കാർ ജീവനക്കാരോ അവർക്കു വോട്ട് ചെയ്യില്ല. ബി.ജെ.പി കോടതിയെ വിലയ്ക്കുവാങ്ങി. സുപ്രീംകോടതിയെ അല്ല, ഹൈക്കോടതിയെ. സുപ്രീംകോടതിയിൽനിന്നു നീതി ലഭിക്കുമെന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്. അവർ ഹൈക്കോടതിയെ വിലയ്‌ക്കെടുത്തു. അവർ സി.ബി.ഐയെയും എൻ.ഐ.എയെയുംവിലയ്‌ക്കെടുത്തു. ബി.എസ്.എഫിനെയും സി.എ.പി.എഫിനെയും വിലയ്‌ക്കെടുത്തു. അവർ ദൂരദർശൻ ലോഗോയുടെ നിറം കാവിയാക്കി. അതിനി മോദിയുടെയും ബി.ജെ.പിയുടെയും വക്താവാണ്. ദൂരദർശൻ ആരും കാണരുത്, ബഹിഷ്‌കരിക്കണം"- മമത പറഞ്ഞു.

ഈയാഴ്‌ച ആദ്യമാണ് 2016ലെ അദ്ധ്യാപക നിയമനം റദ്ദാക്കി കൽക്കട്ട ഹൈക്കോടതി ഉത്തരവിടുന്നത്. ജോലി ലഭിക്കുന്നതിനുവേണ്ടി ഉദ്യോഗാർത്ഥികളിൽ ചിലർ കൈക്കൂലി നൽകിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. ജോലി നഷ്ടപ്പെട്ടതിനു പുറമേ 12 ശതമാനം പലിശയിൽ ശമ്പളം തിരിച്ചടയ്ക്കാനും നിർദ്ദേശമുണ്ട്. കേസുമായി ബന്ധപ്പെട്ട് മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിയുൾപ്പെടെയുള്ള തൃണമൂൽ നേതാക്കളും മുൻ ഉദ്യേഗസ്ഥരും ജയിലിലാണ്.കോടതി ഉത്തരവിനെ തുടർന്ന് നിരവധി പ്രതിഷേധങ്ങളാണ് കൊൽക്കത്തയിൽ നടന്നത്.

സന്ദേശ്ഖാലി:

കേസെടുത്ത് സി.ബി.ഐ

അതിനിടെ,​ സന്ദേശ്ഖാലിയിലെ ലൈംഗികാരോപണ കേസിലും ഭൂമികൈയേറ്റ ആരോപണത്തിലും കേസെടുത്ത് സിബിഐ. ആരോപണം നേരിട്ട അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. താൻ ലൈംഗിക അതിക്രമത്തിനിരയായെന്നും തന്റെ ഭൂമി കൈയേറിയെന്നും ആരോപിച്ച് മൊഴി നൽകിയ അതിജീവിതയുടെ പരാതിയിൻമേലാണ് കേസെടുത്തത്.അഞ്ച് പേരുടെ പേരുകൾ സി.ബി.ഐ പുറത്തുവിട്ടില്ല. കൽക്കട്ട ഹൈക്കോടതിയാണ് സന്ദേശ്ഖാലി വിഷയത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.