ന്യൂഡൽഹി: ലോക്ക്ഡൗണിനെത്തുടർന്ന് വിമാന ടിക്കറ്റുകൾ റദ്ദ് ചെയ്ത യാത്രക്കാർക്ക് 99 ശതമാനം തുകയും തിരികെ നൽകിയെന്ന് വിമാനകമ്പനി എയർ ഏഷ്യ അറിയിച്ചു.
ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 25നും മെയ് 24നും ഇടയിൽ ബുക്ക് ചെയ്തിരുന്ന 2,40,000 വിമാനടിക്കറ്റുകളുടെ തുകയാണ് തിരികെ നൽകിയത്. നേരിട്ടും ട്രാവൽ ഏജൻസി വഴിയും ബുക്ക് ചെയ്യപ്പെട്ട എല്ലാ തുകയും തിരികെ നൽകി. ബാങ്ക് വിവരങ്ങളിൽ സംശയമുള്ളവർക്ക് മാത്രമാണ് സാങ്കേതിക തടസം മൂലം പണം തിരികെ നൽകാനുള്ളതെന്നും കമ്പനി അറിയിച്ചു. ലോക്ക്ഡൗൺ കാലത്ത് റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ഈ വർഷം മാർച്ചിന് മുമ്പ് മുഴുവൻ തുകയും തിരികെ നൽകണമെന്ന് സുപ്രീംകോടതി കഴിഞ്ഞ സെപ്തംബറിൽ ഉത്തരവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |