ന്യൂഡൽഹി: മുൻ സി.ബി.ഐ മേധാവി രഞ്ജിത് സിൻഹ(68) കൊവിഡ് ബാധിച്ച് മരിച്ചു. വ്യാഴാഴ്‌ചയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല.
സിൻഹ ഡയറക്ടർ പദവിയിയിലിരുന്ന കാലത്ത് സി.ബി.ഐ നിരവധി വിവാദങ്ങളിൽപ്പെട്ടിരുന്നു. 1974 ബാച്ച് ബിഹാർ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ സിൻഹ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്റെയും റെയിൽവെ സംരക്ഷണ സേനയുടെയും ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ചു. 2012ൽ സി.ബി.ഐ ഡയറക്ടറായായി. ബിഹാറിലെ നക്‌സൽ ഭീഷണി കൈകാര്യം ചെയ്യുന്നതിലും കാശ്മീരിൽ 2000 മുതൽ അഞ്ചുവർഷം ഭീകരപ്രവർത്തനം നേരിടുന്നതിലും മികവു കാട്ടിയ ഉദ്യോഗസ്ഥനാണ്.
യു.പി.എ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ കൽക്കരിപ്പാടം അഴിമതി കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് 'സി.ബി.ഐ കൂട്ടിലടച്ച തത്തയാണോ' എന്ന സുപ്രീംകോടതി നിരീക്ഷണം സിൻഹ ഡയറക്ടർ ആയിരുന്ന സമയത്തായാിരുന്നു. കൽക്കരിപ്പാടം കേസിലുൾപ്പെട്ട പ്രതികൾ അദ്ദേഹത്തെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ചെന്ന വെളിപ്പെടുത്തലും വിവാദമായി. ഇതുമായി ബന്ധപ്പെട്ട് 2017ൽ സുപ്രീകോടതി സിൻഹയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |