ന്യൂഡൽഹി: കൊവിഡ് രണ്ടാംതരംഗം ആഞ്ഞുവീശുന്ന ഇന്ത്യയിൽ പ്രതിദിന രോഗികളുടെ എണ്ണം ലോക റെക്കാഡിട്ട് മുന്നോട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,14,835 പേർക്കാണ് രോഗം സ്ഥികീരിച്ചത്. അമേരിക്കയെ മറികടന്നാണ് ലോകത്ത് തന്നെ ഏറ്റവും ഉയർന്ന പ്രതിദിനരോഗികളുള്ള രാജ്യമായി ഇന്ത്യ മാറിയത്. ജനുവരി 8ന് യു.എസിൽ 3,07,581 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
2104 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പുതിയ രോഗികളിൽ 75.66 ശതമാനവും മഹാരാഷ്ട്ര, യു.പി, ഡൽഹി, കർണാടക, കേരളം, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ബീഹാർ, ഗുജറാത്ത്, രാജസ്ഥാൻ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ്. ചികിത്സയിലുള്ളവരുടെ എണ്ണം 22,91428 ആയി ഉയർന്നു. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകളുടെ 14.38 ശതമാനമാണിത്.
കൊവിഡ് മരണം കൂടതലും മഹാരാഷ്ട്ര, ഡൽഹി, ഛത്തീസ്ഗഡ്, യു.പി, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ്.
ഓക്‌സിജൻ ടാങ്കർ തടയരുത്
മെഡിക്കൽ ഓക്‌സിജൻ ടാങ്കറുകളുടെ നീക്കം ഒരു തരത്തിലും തടസപ്പെടുത്തരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. വാഹനങ്ങൾ കസ്റ്റിയിലെടുക്കരുത്. ഉത്തരവ് നടപ്പാക്കാനുള്ള ഉത്തരവാദിത്വം ജില്ല മജിസ്‌ട്രേട്ടുമാർക്കും എസ്.പിമാർ, ഡി.സി.പിമാർ തുടങ്ങിയവർക്കുമാണ്. കേന്ദ്രം ഇളവ് നൽകിയത് ഒഴികെ, വ്യവസായ ആവശ്യങ്ങൾക്കുള്ള ഓക്‌സിജൻ വിതരണം നിരോധിച്ചിട്ടുണ്ട്.
ഓക്‌സിജന്റെ ഉത്പാദനം വർദ്ധിപ്പിച്ച് വിതരണ വേഗം കൂട്ടണം. ഓക്സിജൻ പൂഴ്ത്തിവയ്പിനെതിരെ സംസ്ഥാനങ്ങൾ കർശന നടപടികളെടുക്കണം.
- ഉന്നതതല യോഗത്തിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |