മീററ്റ്: യു.പിയിലെ മീററ്റിൽ റെംഡെസിവിർ കരിഞ്ചന്തയിൽ വിൽപന നടത്തിയ ആശുപത്രി ജീവനക്കാർ പിടിയിൽ. സുഭ്ഹാർതി മെഡിക്കൽ കോളേജിൽ വാർഡ് ബോയ്കളായിരുന്നു പ്രതികൾ. കൊവിഡ് രോഗികൾക്ക് നൽകേണ്ട മരുന്നാണ് ഇവർ കരിഞ്ചന്തയിൽ 25,000 രൂപ വരെ ഈടാക്കി വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. രോഗികൾക്ക് മരുന്നിന് പകരം വെള്ളമാണ് ഇവർ കുത്തിവച്ചിരുന്നത്. അതേസമയം, പ്രതികളെ പിടികൂടാനായി ആശുപത്രിയിലെത്തിയ പൊലീസ് സംഘത്തെ ചിലർ ആക്രമിച്ചതായും റിപ്പോർട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |