ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ രാവിലെ വരെ റിപ്പോർട്ട് ചെയ്‌തതത് 3,49,691 കൊവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ ആകെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി. 2767 പേർ കൂടി മരിച്ചു.
ആകെ മരണം 1,92,311. 2,17,113 പേർ രോഗമുക്തി നേടി. നിലവിൽ 26,82,751 പേർ ചികിത്സയിലാണ്.
മഹാരാഷ്‌ട്ര(67,160), ഉത്തർപ്രദേശ്(37,944), കർണാടക(29,438) സംസ്ഥാനങ്ങളാണ് പ്രതിദിന വർദ്ധനയിൽ മുന്നിൽ. ഡൽഹിയിൽ കഴിഞ്ഞ ദിവസം 24,103 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. മഹാരാഷ്‌ട്രയിൽ 676 പേർ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചു. 357 മരണവുമായി ഡൽഹിയാണ് രണ്ടാമത്.
ബബുൽ സുപ്രിയോയ്ക്ക് വീണ്ടും കൊവിഡ്
കേന്ദ്രമന്ത്രിയും പശ്ചിമ ബംഗാളിൽ നിന്നുള്ള ബി.ജെ.പി എം.പിയായ ബബുൽ സുപ്രിയോയ്ക്ക് രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചു. തനിക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ച വിവരം ബബുൽ തന്നെയാണ് അറിയിച്ചത്. ടോളിഗഞ്ച് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയാണ് അദ്ദേഹം. ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ വോട്ട് ചെയ്യാനാകില്ലെന്നും അദ്ദേഹം അറിയിച്ചു.
മഹാരാഷ്‌ട്രയിൽ എല്ലാവർക്കും സൗജന്യ വാക്സിനേഷൻ നൽകുമെന്ന് സംസ്ഥാന കാബിനറ്റ് മന്ത്രി നവാബ് മാലിക് അറിയിച്ചു.
ഒഡിഷയിലും സൗജന്യ വാക്സിൻ
ജമ്മുകാശ്മീരിൽ നഗരങ്ങളിൽ രാത്രി കർഫ്യൂ സമയം രാത്രി എട്ടുമുതൽ രാവിലെ ആറുവരെയാക്കി. നേരത്തെ രാത്രി പത്തുമുതലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |