അന്തർ സംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം
ന്യൂഡൽഹി: കൊവിഡ് സാഹചര്യം രൂക്ഷമായ കർണാടകയിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളോടെ സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതൽ കർശന നിയന്ത്രണങ്ങൾ നിലവിൽ വരും. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയാണ് തീരുമാനം പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് അതിവേഗം വ്യാപനം നടന്നുകൊണ്ടിരിക്കുകയാണെന്നും മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളേക്കാൾ മോശമാണ് സ്ഥിതിയെന്നും മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,000ത്തിലേറെ കേസുകളാണ് സംസ്ഥാനത്തുണ്ടായത്. 143 പേർ മരിച്ചു.
ബംഗളൂരു നഗരത്തിൽ മാത്രം 20,000ത്തിലേറെ പേർക്ക് പുതുതായി രോഗം ബാധിച്ചു.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ 10 വരെ മാത്രം.
പൊതുഗതാഗതമുണ്ടാകില്ല.
നിർമ്മാണം, കാർഷിക മേഖലകൾക്ക് ഇളവുണ്ട്.
അവശ്യസർവീസുകളും അനുവദിക്കും.
അടിയന്തര ആവശ്യങ്ങൾക്കല്ലാതെ സംസ്ഥാനത്തിനകത്തും പുറത്തേക്കുമുള്ള യാത്രയും അനുവദിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |