ഗുവാഹത്തി: അസാമിൽ ഇന്നലെ രാവിലെ ഭൂകമ്പമാപിനിയിൽ 6.4 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. സംസ്ഥാനത്തിന്റെ വടക്ക് കിഴക്ക് മേഖലയിലും ബംഗാളിന്റെ വടക്കൻ ഭാഗങ്ങളിലും തീവ്രമായ ചലനങ്ങൾ ഉണ്ടായെങ്കിലും ആർക്കും പരിക്കേറ്റതായി വിവരമില്ല. എന്നാൽ വ്യാപകമായി കെട്ടിടങ്ങളുടെ ചുമരുകൾക്ക് വിള്ളലേറ്റിട്ടുണ്ട്.
തേസ്‌പൂരിൽ നിന്ന് 43 കിലോമീറ്റർ പടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രാവിലെ 7.51 നാണ് ഭൂചലനമുണ്ടായത്. ഉപരിതലത്തിൽ നിന്ന് 17 കിലോമീറ്റർ അഗാധതയിലാണ് ഭൂചലനത്തിന്റെ ഉറവിടമെന്നാണ് പ്രാഥമിക നിഗമനം. മേഘാലയയിലും ചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഭൂചലനത്തെ തുടർന്ന് കെട്ടിടച്ചുമരുകൾക്ക് വിള്ളലേറ്റതിന്റെയും ഒരു മതിൽ പൊളിഞ്ഞതിന്റെയും ചിത്രങ്ങൾ മന്ത്രി ഹിമാന്ത ബിസ്വ ശർമ്മ ട്വിറ്ററിൽ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |