ഡെറാഡൂൺ: കുംഭമേള സമാപിച്ചതിന് പിന്നാലെ ഹരിദ്വാറിലും കർഫ്യൂ പ്രഖ്യാപിച്ചു. കുംഭമേളയുടെ സമാപന ചടങ്ങായ ഷാഹി സ്നാൻ (രാജകീയ സ്നാനം) പൂർത്തിയായതിന് പിന്നാലെയാണ് കർഫ്യൂ ഉത്തരവിറങ്ങിയത്. പതിനായിരത്തോളം വിശ്വാസികളാണ് അവസാനചടങ്ങുകൾക്കായി ഹരിദ്വാറിൽ എത്തിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയായിരുന്നു ചടങ്ങുകൾ.
നഗരമേഖലകളായ ഹരിദ്വാർ, റൂർക്കേ, ലക്ഷർ, ഭഗവാൻപൂർ എന്നിവിടങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഹരിദ്വാർ ജില്ലാ മജിസ്‌ട്രേട്ട് അറിയിച്ചു. കർഫ്യൂ സമയത്ത് അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ.
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 18ന് കുംഭമേള ചടങ്ങ് മാത്രമാക്കി ചുരുക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ചില അഖാഡകൾ കുംഭമേളയിൽ നിന്ന് പിൻവാങ്ങുകയും ചെയ്തിരുന്നു. എന്നാൽ എ.എൻ.ഐ റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ ദിവസവും നൂറകണക്കിന് സന്യാസികളാണ് കുംഭമേളയ്ക്കായി എത്തിയത്. കൂടാതെ ആയിരക്കണക്കിന് വിശ്വാസികളും എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |