ബംഗളൂരു: പ്രതിദിനരോഗികളുടെ എണ്ണം തുടർച്ചയായി വർദ്ധിക്കുന്നതിനിടെ ബംഗളൂരു നഗരത്തിൽ കൊവിഡ് സ്ഥിരീകരിച്ച മൂവായിരത്തോളം പേർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. ഇവരെ തെരഞ്ഞു പിടിക്കാനുള്ള ചുമതല കർണാടക സർക്കാർ പൊലീസിനെ ഏല്പിച്ചു.
'ആളുകളുടെ നിരുത്തരവാദിത്വപരമായ പ്രവൃത്തി മൂലമാണ് സംസ്ഥാനത്ത് രോഗവ്യാപനം വർദ്ധിക്കുന്നതെന്ന് സംസ്ഥാന റവന്യൂ മന്ത്രി ആർ. അശോക് പറഞ്ഞു. ബുധനാഴ്ച 39,047 പേർക്ക് രോഗം സ്ഥിരീകരിച്ചു. 229 പേർ മരിച്ചു. കാണാതായവരെ എത്രയും പെട്ടെന്ന് കണ്ടെത്താൻ നിർദ്ദേശിച്ചെന്നും" മന്ത്രി പറഞ്ഞു.
'കൊവിഡ് പോസിറ്റീവായ ആളുകൾ മുങ്ങുന്ന സ്ഥിതിവിശേഷം കഴിഞ്ഞ ഒരു കൊല്ലമായി തുടരുന്നതാണെന്ന് ആരോഗ്യമന്ത്രി ഡോക്ടർ കെ.സുധാകർ പറഞ്ഞു. അവർ റിപ്പോർട്ട് ചെയ്താൽ 90 ശതമാനത്തോളം രോഗവ്യാപനം കുറയ്ക്കാനാകും. പക്ഷേ, അവർ ഫോണുകൾ ഓഫാക്കി വച്ചിരിക്കുകയാണ്'. -സുധാകർ കൂട്ടിച്ചേർത്തു.
രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് 14 ദിവസത്തേക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |