ന്യൂഡൽഹി: രാജ്യത്തെ ഗുരുതര കൊവിഡ് സാഹചര്യം നേരിടുന്നതിനായി സാർവത്രിക വാക്സിനേഷൻ അടക്കമുള്ള അടിയന്തര നടപടികളെടുക്കണമെന്നും അല്ലെങ്കിൽ അധികാരത്തിൽ തുടരാനുള്ള ധാർമ്മിക അവകാശം നഷ്ടമാകുമെന്നും മേയ് ദിനത്തിൽ ഇടതുപക്ഷ പാർട്ടികൾ പ്രസ്താവനയിൽ പറഞ്ഞു. മഹാമാരിയെ ചെറുക്കാനും ജനജീവിതവും ജീവിതോപാധിയും സംരക്ഷിക്കുന്നതിനുമുള്ള അടിയന്തര നടപടികൾ കേന്ദ്രം യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണം. 20,000 കോടി മുടക്കിയുള്ള സെൻട്രൽ വിസ്റ്റ പദ്ധതി നിറുത്തി വയ്ക്കുക. ഈ പണം വാക്സിൻ സംഭരണത്തിനായി ചെലവഴിക്കണമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, സി.പി.എം.എൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഫോർവേർഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആർ.എസ്.പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |