ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ബംഗാൾ,കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ പരാജയം സ്വാഗതം ചെയ്ത് കർഷക സംഘടനകൾ. ബി.ജെ.പിക്കേറ്റ തിരിച്ചടി സമരത്തിന് കൂടുതൽ ഊർജ്ജമേകുമെന്നും ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതായും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു. മോദി സർക്കാരിനെതിരായ തങ്ങളുടെ നിലപാടിനെ സാധൂകരിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. ജനവിധി മാനിക്കാൻ ഇനിയെങ്കിലും മോദി സർക്കാർ തയ്യാറാകണം. വിവാദ കാർഷിക നിയമങ്ങളും തൊഴിലാളി നിയമങ്ങളും പിൻവലിക്കണമെന്നും കിസാൻ മോർച്ച പറഞ്ഞു. ബി.ജെ.പിക്കെതിരായി ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ കർഷക നേതാക്കൾ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. തോൽവിക്ക് ഇതും കാരണമായിട്ടുണ്ടെന്നാണ് സംഘടനകളുടെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |