ന്യൂഡൽഹി: മലപ്പുറം അടക്കം നാല് ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ സിറ്റിംഗ് സീറ്റുകൾ അതാത് പാർട്ടികൾ നിലനിറുത്തി. കന്യാകുമാരിയിൽ എച്ച്.വസന്ത്കുമാറിന്റെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ വിജയ് വാസന്ത് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ പൊൻ രാധാകൃഷ്ണനെ തോൽപ്പിച്ചു. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ് അംഗഡിയുടെ നിര്യാണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് നടന്ന ബെൽഗാമിൽ അദ്ദേഹത്തിന്റെ പത്നി മംഗൾ അംഗഡി കോൺഗ്രസ് സ്ഥാനാർത്ഥി സതീഷ് ജർക്കിഹോളിയെ പരാജയപ്പെടുത്തി. തെലങ്കാനയിൽ വൈ.എസ്.ആർ കോൺഗ്രസിന്റെ മാദില ഗുരുമൂർത്തി ടി.ഡി.പി സ്ഥാനാർത്ഥി പനബാക ലക്ഷ്മിയെ തോൽപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |