ബംഗളൂരു: മൈസൂരിനടുത്ത് കേരള അതിർത്തിക്ക് സമീപം ചാമരാജനഗർ സർക്കാർ കൊവിഡ് ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ വെന്റിലേറ്ററിലുണ്ടായിരുന്ന 24 രോഗികൾ മരിച്ചു. രണ്ടു പേരൊഴികെ ബാക്കിയെല്ലാവരും കൊവിഡ് ബാധിതരായിരുന്നു. ഞായറാഴ്ച രാത്രി 12 മണിയോടെ ഒാക്സിജൻ വിതരണം നിലച്ചുവെന്നാണ് റിപ്പോർട്ട്. വിതരണശൃംഖലയുമായി ബന്ധപ്പെട്ട വീഴ്ച മൂലം മൈസൂരിൽ നിന്നുള്ള ഓക്സിജൻ സിലിണ്ടറുകൾ യഥാസമയം എത്തിക്കാൻ കഴിയാതെ പോയി.അത്യാസന്ന നിലയിലായവർ അടക്കം മൊത്തം 144 രോഗികൾ ചികിത്സയിലുണ്ടായിരുന്നു.
മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അന്വേഷണത്തിന് ഉത്തരവിട്ടു.
മെഡിക്കൽ ഓക്സിജന്റെ അഭാവം മൂലമാണ് രോഗികൾ മരിച്ചതെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി സുരേഷ് കുമാർ പറഞ്ഞെങ്കിലും
ആശുപത്രി അധികൃതർ നിഷേധിച്ചു. ആശുപത്രി അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ സമരം ആരംഭിച്ചു.
സംസ്ഥാനത്തിന് ആവശ്യമായ ഓക്സിജനുണ്ടെന്ന് ദിവസവും മുഖ്യമന്ത്രിയുൾപ്പടെയുള്ളവർ കള്ളം പറയുകയാണെന്ന് കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി.കെ ശിവകുമാർ ട്വീറ്റു ചെയ്തു.
മരിച്ചതോ കൊന്നതോ?. 'ഭരണകൂടം ഉണരാനായി ഇനിയെത്ര ജീവൻ ബലിനൽകണം.- രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |