ന്യൂഡൽഹി: മമതാ ബാനർജി ഇന്ന് മൂന്നാം വട്ടം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഗവർണർ ജഗദീപ് ധൻകർ സത്യവാചകം ചൊല്ലിക്കൊടുക്കും മന്ത്രിമാർ ചുമതലയേൽക്കുന്നത് നാളെയാണ്.
34 വർഷം ഭരിച്ച സി.പി.എം സർക്കാരിനെ താഴെയിറക്കിയ ശേഷം 2011ലാണ് മമതയുടെ തൃണമൂൽ കോൺഗ്രസ് ആദ്യമായി ബംഗാളിൽ അധികാരമേൽക്കുന്നത്. 2016ൽ ഭരണം നിലനിറുത്തിയ മമത ഇക്കുറി ബി.ജെ.പിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ച് ഹാട്രിക് തികയ്ക്കുകയായിരുന്നു.
പാർട്ടി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയെങ്കിലും നന്ദിഗ്രാമിൽ ബി.ജെ.പിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതിനാൽ മമതയ്ക്ക് ആറുമാസത്തിനുള്ളിൽ വീണ്ടും ജനവിധി തേടേണ്ടി വരും. പശ്ചിമബംഗാളിൽ ലെജിസ്ളേറ്റീവ് കൗൺസിൽ സംവിധാനമില്ലാത്തതിനാലാണിത്. ജയിച്ച തൃണമൂൽ എം.എൽ.എമാരിൽ ആരെങ്കിലും സീറ്റ് മമതയ്ക്കായി ഒഴിഞ്ഞു കൊടുക്കേണ്ടി വരും. അതേസമയം പുതിയ മന്ത്രിസഭയിലെ അംഗങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |