സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഇരുപത്തേഴുകാരൻ അറസ്റ്റിൽ. മദ്ധ്യപ്രദേശ് റേവാ സ്വദേശി സുജിത് സകേതിനെയാണ് പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനോടുള്ള പ്രതികാരമായാണ് കൃത്യം ചെയ്തതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
ഏപ്രിൽ 30നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രാഥമികകൃത്യം നിർവഹിക്കാൻ പറമ്പിലേക്ക് പോയ പെൺകുട്ടിയെ ചോക്ലേറ്റ് നൽകി സുജിത് താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. പെൺകുട്ടി നിലവിളിച്ചതോടെ കല്ല് കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു.
ഇതിനിടെ, കാണാതായ പെൺകുട്ടിക്കായി വീട്ടുകാരും ബന്ധുക്കളും തെരച്ചിൽ ആരംഭിച്ചിരുന്നു. പൊലീസിലും പരാതി നൽകി. പ്രദേശവാസികളായ ഒട്ടേറെപ്പേരെ പൊലീസ് ചോദ്യംചെയ്തു. ഇതിനിടെയാണ് സുജിത്തിനെക്കുറിച്ച് ചിലർ സംശയം പ്രകടിപ്പിച്ചത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്‌തതോടെ കേസിന്റെ ചുരുളഴിയുകയായിരുന്നു.
രണ്ട് വർഷം മുമ്പ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവും സുജിത്തും തമ്മിൽ ചില തർക്കങ്ങളുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് സുജിത് വെളിപ്പെടുത്തി. ഇയാളെ കൊവിഡ് പരിശോധനയ്ക്ക് ശേഷം പോക്‌സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |