ലക്‌നൗ: രാജ്യത്തും സംസ്ഥാനത്തും കൊവിഡ് സംഹാര താണ്ഡവമാടുന്നതിനിടെ പശുക്കൾക്ക് പ്രത്യേക സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ ജില്ലയിലും ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിറക്കി.
പശുക്കൾക്കായുള്ള തെർമൽ സ്‌കാനറുകൾ, ഓക്‌സിമീറ്ററുകൾ അടക്കമുള്ള മുഴുവൻ മെഡിക്കൽ സജ്ജീകരണങ്ങളും ഗോശാലകളിൽ ഒരുക്കും. ഗ്രാമങ്ങളിലും നഗരങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ സംരക്ഷിക്കാനായി ഗോശാലകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചു.
ഔദ്യോഗിക കണക്കുകൾ പ്രകാരം 5,268 ഗോ സംരക്ഷണ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തുള്ള 5,73,417 പശുക്കളെ ഇതിൽ സുരക്ഷിതമായി പാർപ്പിച്ചിട്ടുണ്ടെന്നാണ് സർക്കാർ കണക്കുകൾ. 4,64,311 പശുക്കളെ 4,529 താത്കാലിക അഭയ കേന്ദ്രങ്ങളിലുമാക്കിയിട്ടുണ്ട്.
കൊവിഡ് സംസ്ഥാനത്ത് വ്യാപക നാശം വരുത്തിക്കൊണ്ടിരിക്കയാണ്. ആശുപത്രികളിൽ കിടക്കകൾ കിട്ടാനില്ലാതെ രോഗികൾ അലയുന്ന സ്ഥിതിവിശേഷമാണുള്ളത്. ആശുപത്രിയിലെ ഒരു കിടക്കയ്ക്കായി 50രോഗികൾ വരെ ക്യൂ നിൽക്കുന്നതായും ഒാക്സിജൻ ലഭിക്കാതെ ആളുകൾ വഴിയരികിൽ കുഴഞ്ഞുവീണു മരിക്കുന്നതായും വാർത്തകൾ വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |