ന്യൂഡൽഹി: റഷ്യയുടെ സ്‌പുട്‌നിക് വാക്‌സിന്റെ 1.50 ലക്ഷം ഡോസുകൾ കൂടി രണ്ടു ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തും. കൂടാതെ 30 ലക്ഷം ഡോസുകൾ മേയ് അവസാനവും എത്തും. ഹൈദരാബാദ് ആസ്ഥാനമായ ഡോ. റെഡ്ഡീസ് ലബോറട്ടറീസാണ് ഇറക്കുമതി ചെയ്യുന്നത്. മേയ് 1ന് 1.50 ലക്ഷം ഡോസുകളെത്തിയിരുന്നു.
ഇന്ത്യയിലെ അടക്കം വാക്സിൻ ആവശ്യം പരിഗണിച്ച് സ്പുട്‌നിക് വാക്‌സിന്റെ ഉത്പാദനം കൂട്ടാൻ റഷ്യ തീരുമാനിച്ചിട്ടുണ്ട്. ജൂലായിയ് ആകുമ്പോഴേക്കും ഒരു കോടിയിലേറെ ഡോസുകൾ ഉത്പാദിപ്പിക്കും.
സ്പുട്നിക് വാക്സിന് 91 ശതമാനത്തിലേറെ ഫലപ്രാപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. 21 ദിവസമാണ് രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള.
ഏപ്രിൽ 13നാണ് സ്‌പുട്‌നികിന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി ഡ്രഗ്‌സ് കൺട്രോളർ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |