ചെന്നൈ: മുതിർന്ന തമിഴ് സിനിമാ നടൻ ജോക്കർ തുളസി (80) കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച ആരോഗ്യനില വഷളാവുകയും തിങ്കളാഴ്ച പുലർച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. മലയാളം, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
1976 ൽ പുറത്തിറങ്ങിയ ഉൻഗളിൽ ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് ജോക്കർ തുളസി സിനിമയിലെത്തിയത്. തമിഴാച്ചി, വാണിറാണി, ഇലൈൻഗർ അനി, ഉടൻ പിരപ്പ്, സിന്ധുബാദ്, നീലക്കുയിൽ (തമിഴ്), കട്ട പഞ്ചായത്ത്, പുരുഷൻ പൊണ്ടാട്ടി, രക്ഷക തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. കൂടാതെ ഒട്ടനവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. ചെന്നൈയിലെ കൺമണി ഡ്രാമാ ക്ളബിന്ഫെ രക്ഷാധികാരിയും പ്രധാന നടനുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |