ന്യൂഡൽഹി: ഗർഭിണിയായിരിക്കെ കൊവിഡ് രോഗികളെ ചികിത്സിച്ച വനിതാ ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചതിന്റെ വേദനയിൽ കഴിയുകയാണ് ഭർത്താവ് റാവിഷ് ചൗള. മരണത്തിന് മുമ്പ് ഭാര്യ ഡിംപിൾ അറോറ അയച്ച വീഡിയോ സന്ദേശം അദ്ദേഹം വേദനയോടെ സോഷ്യൽമീഡിയയിൽ പങ്കുവച്ചു. കൊവിഡിനെ നിസാരമായി കാണരുതെന്നാണ് ഡോ. ഡിംപിൾ വീഡിയോയിൽ പറയുന്നത്.
ഏഴുമാസം ഗർഭിണിയായ ഭാര്യയെയും ജനിക്കാനിരുന്ന കുഞ്ഞിനെയും എനിക്ക് കൊവിഡ് മൂലം നഷ്ടപ്പെട്ടു. ഏപ്രിൽ 26നാണ് അവൾ മരിച്ചത്. ജനിക്കാനിരുന്ന കുഞ്ഞും ഈ ലോകത്തോട് വിട പറഞ്ഞു.- വീഡിയോ പങ്കുവച്ച് റാവിഷ് കുറിച്ചു.
'കൊവിഡിനെ നിസാരമായി കാണരുത്. എനിക്ക് സംസാരിക്കാൻ കഴിയുന്നില്ല. മറ്റുളളവരോട് സംസാരിക്കുമ്പോൾ മാസ്‌ക് ധരിക്കണം. ഈ അവസ്ഥയിലൂടെ ആരും കടന്നുപോകരുതെന്ന് പ്രാർത്ഥിക്കുന്നു. വീട്ടിൽ ഗർഭിണികൾ, പ്രായമായവർ, ചെറിയ കുട്ടികൾ എന്നിവരുണ്ടെങ്കിൽ നിങ്ങൾ നിരുത്തരവാദപരമായി പെരുമാറരുത്.'- ഡിംപിൾ വീഡിയോയിലൂടെ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |