ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ബി.1.617 കൊവിഡ് ജനിതക വകഭേദത്തെ ഇന്ത്യൻ വകഭേദമെന്ന് മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നതിനെതിരെ കേന്ദ്രസർക്കാരും ലോകാരോഗ്യസംഘടനയും രംഗത്തെത്തി.
കൊവിഡിന്റെ ഇന്ത്യൻ വകഭേദമമെന്ന് വിശേഷിപ്പിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിൽ എവിടെയും ഇന്ത്യൻ വകഭേദം എന്ന് പറയുന്നില്ലെന്നും കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു. ഒരു വകഭേദത്തെയും അത് ആദ്യം കണ്ടെത്തുന്ന രാജ്യത്തിന്റെ പേര് വച്ച് വിശേഷിപ്പിക്കാറില്ലെന്നും ശാസ്ത്രീയ നാമം മാത്രമാണ് ഉപയോഗിക്കാറുള്ളതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |