ന്യൂഡൽഹി: ഗ്രാമപ്രദേശങ്ങളിൽ കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്രം. ഗ്രാമങ്ങളിലും നഗരപ്രാന്തപ്രദേശങ്ങളിലും ഡോക്ടർമാരുമായി ടെലി കൺസൾട്ടേഷൻ, ആന്റിജൻ പരിശോധനയ്ക്കുള്ള പരീശീലനം ഉൾപ്പെടെ പുതുക്കിയ മാർഗനിർദ്ദേശവും സംസ്ഥാനങ്ങൾക്ക് നൽകി.
എല്ലാ ഗ്രാമങ്ങളിലും പകർച്ചപ്പനി, ശ്വാസ സംബന്ധമായ രോഗങ്ങൾ ഉൾപ്പടെയുള്ളവരുണ്ടോയെന്ന് ശുചിത്വ- പോഷാകാഹാര സമിതിയുടെ സഹായത്തോടെ ആശാ വർക്കർമാർ നിരീക്ഷിക്കണം. രോഗ ലക്ഷണങ്ങളുള്ളവർക്ക് കമ്യൂണിറ്റി ഹെൽത്ത് ഓഫീസർമാരുമായി ടെലികൺസൾട്ടേഷൻ സൗകര്യമൊരുക്കണം. ഗുരുതര അസുഖങ്ങളുള്ളവരെയും,ഓക്സിജൻ നില താഴ്ന്നവരെയും അടുത്തുള്ള ഉയർന്ന ആശുപത്രികളിലേക്ക് മാറ്റണം. സമ്പർക്കം പുലർത്തിയവരെ കണ്ടെത്തണം.
മറ്റ് നിർദ്ദേശങ്ങൾ:
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |