ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ മലയാളിയും ഡൽഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറുമായ ഹാനി ബാബുവിനെ ഇന്ന് തന്നെ ബോംബെയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലേക്ക് മാറ്റാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. കുടുംബം സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവേയാണ് നിർദ്ദേശം. കുടുംബത്തിന്റെ ആഗ്രഹപ്രകാരമുള്ള ആശുപത്രിയിൽ ചികിത്സ നടക്കട്ടെയെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. ചികിത്സാ ചെലവ് വഹിക്കാൻ കുടുംബം തയാറായതും കണക്കിലെടുത്തു. നിലവിൽ ബോംബെയിലെ ജി.ടി ആശുപത്രിയിൽ ചികിത്സയിലാണ് ഹാനി ബാബു.
മഹാരാഷ്ട്രയിലെ തലോജാ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായി കഴിയവെയാണ് ഹാനി ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണിൽ അണുബാധ ഏറ്റതിനാൽ നേരത്തെ തന്നെ ഹാനി ബാബു ചികിത്സയിലായിരുന്നു. കൊവിഡ് ബാധിതനായ ഹാനി ബാബുവിന് ബ്ലാക്ക് ഫംഗസ് രോഗവും പിടിപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |