ലണ്ടൻ: കൊവിഡ് വ്യാപനത്താൽ വലയുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് സഹായഹസ്തവുമായി ജെ.കെ റൗളിംഗ്
അടക്കമുള്ള ബ്രിട്ടീഷ് എഴുത്തുകാർ. വാക്സിനേഷൻ വേഗത്തിലാക്കാനും ആശുപത്രി സംവിധാനങ്ങൾ ശക്തിപ്പെടുത്താനും എഴുത്തുകാരും പ്രസാധകരും രംഗത്തുണ്ട്.
ഫണ്ട് സമാഹരണത്തിൽ പങ്കു ചേരുന്നവർക്ക് ഹിലരി മാന്റിൽ ഉൾപ്പെടെയുള്ള എഴുത്തുകാർ ഒപ്പിട്ട പ്രിയപ്പെട്ട പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. ഇതിനോടകം 23,000 പൗണ്ട് (ഏകദേശം 24
ലക്ഷത്തോളം ഇന്ത്യൻ രൂപ) സമാഹരിച്ചു കഴിഞ്ഞു.
ലിറ്റററി ഏജന്റ് ജോണി ഗെല്ലറുടെ നേതൃത്വത്തിൽ ആരംഭിച്ച ബുക്സ് ഫോർ വാക്സിൻ എന്ന പദ്ധതിയുടെ സഹായത്താൽ 1000 പൗണ്ട് (ഏകദേശം ഒരു ലക്ഷത്തോളം ഇന്ത്യൻ രൂപ) സമാഹരിച്ചു. പദ്ധതിയിൽ ചേരുന്നവർക്ക് വൂൾഫ് ഹാൾ പരമ്പയിൽ ഹിലരി എഴുതിയ മൂന്നു പുസ്തകങ്ങൾ അവരുടെ കയ്യൊപ്പോടെ ഒറ്റ സെറ്റായി ലഭിക്കും. നോവലുകളുടെ ആദ്യവാചകം എഴുത്തുകാരി സ്വന്തം കൈപ്പടയിൽ എഴുതിയ പുസ്തകങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഒരു സെറ്റിന് 600 പൗണ്ടാണ് വില.
നെറ്റ്ഫ്ലിക്സ് സീരിസായ ബിഹൈൻഡ് ഹൈ ഐസ് എന്ന നോവലെഴുതിയ സാറ പിൻബറോയുടെ പുതിയ നോവലിലെ കഥാപാത്രത്തിന്റെ പേര് കൂടുതൽ സംഭാവന ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കും. ജിൽ മാൻസെൽ നോവലിന്റെ ആദ്യ പേജിലെ സമർപ്പണത്തിൽ ഉള്‍പ്പെടുത്തും. കെയർ ഇന്റർനാഷണൽ എന്ന സന്നദ്ധ സംഘടനയുടെ അക്കൗണ്ടിലേക്കാണ് ഈ തുകയത്രയും എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |