ന്യൂഡൽഹി: രാജ്യദ്രോഹ കേസിൽ അറസ്റ്റിലായ ആന്ധ്രാപ്രദേശ് എം.പി
(വൈ.എസ്.ആർ.സി.പി) രഘുരാമ കൃഷ്ണ രാജുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. വിദ്വേഷപ്രസംഗങ്ങളിലൂടെ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു, രാജദ്രോഹം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഗുണ്ടൂർ സി.ഐ.ഡിയാണ് എം.പിയെ കഴിഞ്ഞ 14ന് അറസ്റ്റ് ചെയ്തത്.
എം.പിക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾക്ക് കസ്റ്റഡിയിൽ വയ്ക്കേണ്ട ആവശ്യമില്ലെന്നുള്ള നിരീക്ഷണത്തിലാണ് ജസ്റ്റിസുമാരായ വിനീത് ശരൺ, ബി.ആർ. ഗവായി എന്നിവരുൾപ്പെട്ട ബെഞ്ച് ജാമ്യം അനുവദിച്ചത്.ഒപ്പം എം.പിയുടെ വിരലുകൾക്ക് പൊട്ടലുണ്ടെന്നുള്ള ഡൽഹി ആർമി ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ടും കോടതി കണക്കിലെടുത്തു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയേയും സംസ്ഥാന സർക്കാരിനെയും അപകീർത്തിപ്പെടുത്തും വിധം പ്രസംഗിച്ചതിനായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |