ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്ക് വിമാന സർവീസ് ഈ മാസം 31ന് പുനഃരാരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. ഡൽഹിയിൽ നിന്നാണ് ആദ്യ വിമാനം. ജൂലായ് 31വരെയുള്ള വിമാന സർവീസുകളുടെ ഷെഡ്യൂൾ തയ്യാറായി. മേയ് 21ന് ശേഷം ഇസ്രയേൽ വിസ അനുവദിച്ചവർക്കാണ് യാത്ര ചെയ്യാൻ കഴിയുക. മുമ്പ് വിസ ലഭിച്ചിട്ടുള്ളവർ പുതുക്കേണ്ടതാണ്. 72 മണിക്കൂർ മുമ്പുള്ള കൊവിഡ് ആർ.ടി.പി.സി.ആർ നെഗറ്റീവ് ടെസ്റ്റ് റിസൽട്ട് വേണം. നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ യാത്രക്കാർ പാലിക്കണമെന്നും മന്ത്രി അറിയിച്ചു. പ്രവാസികൾ വിമാന സർവീസ് പുനഃരാരംഭിക്കുന്നതിനായി നിരവധി നിവേദനങ്ങൾ നൽകിയിരുന്നതായും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |