ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് രണ്ട് ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള റിട്ട് ഹർജി പരിഗണിക്കവെയാണ് സർക്കാരിന്റെ വിശദീകരണം.കേസ് നിലവിൽ കൊൽക്കത്ത ഹൈക്കോടതിയിൽ അഞ്ചംഗ ബെഞ്ചിന് മുമ്പാകെയാണെന്നും സുപ്രീംകോടതിയിൽ വ്യക്തമാക്കി. തിരഞ്ഞടുപ്പിന് ശേഷം ബംഗാളിൽ നടന്ന അക്രമങ്ങളിൽ ഇരയാക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനും നഷ്ടപരിഹാരം നൽകാനുമുള്ള നടപടി സ്വീകരിച്ചതിന്റെ വിശദാംശങ്ങൾ അടുത്തമാസം 7ന് മുമ്പ് കോടതിയെ അറിയിക്കണം.
മേയ് 2നാണ് ബി.ജെ.പി പ്രവർത്തകരായ അവിജിത്ത് സർക്കാർ, ഹരൺ അധികാരി എന്നിവർ കൊല്ലപ്പെട്ടത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് കൊലപാതത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ട അവിജിത്ത് സർക്കാരിന്റെ സഹോദരനും ഹർജിക്കാരിൽ ഒരാളുമായ ബിസ്വജിത്ത് സർക്കാർ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |