ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്കുള്ള റംഡെസിവിർ സംസ്ഥാനങ്ങൾക്ക് കേന്ദ്രം വിതരണം ചെയ്യില്ലെന്ന് രാസവസ്തു രാസവള സഹമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു. ഇനി മുതൽ സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് സംഭരിക്കണം. 98.87 ലക്ഷം വയൽ റംഡെസിവിർ കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും വിതരണം ചെയ്തിട്ടുണ്ട്.
ആവശ്യമുള്ളതിനേക്കാൾ ലഭ്യമാക്കിക്കഴിഞ്ഞതിനാലാണ് കേന്ദ്രീകൃത വിതരണം നിർത്തിവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്പാദനം 33,000 ത്തിൽ നിന്ന് പ്രതിദിനം 3,50,000 ആയി. ഒരു മാസത്തിനുള്ളിൽ പ്ലാന്റുകളുടെ എണ്ണം 20 ൽ നിന്ന് 60 ആയി ഉയർന്നിട്ടുണ്ട്. ലഭ്യത നിരീക്ഷിക്കാൻ ദേശീയ ഔഷധ വിലനിർണയ സമിതി, സി.ഡി.എസ്.കോ എന്നിവയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഭാവിയിലെ ആവശ്യം പരിഗണിച്ച് കേന്ദ്രസർക്കാർ 50 ലക്ഷം വയൽ റംഡെസിവിർ സംഭരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കയറ്റുമതി നിരോധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |