ചെന്നൈ: വിദ്യാർത്ഥികളുടെ ലൈംഗികാരോപണങ്ങളെത്തുടർന്ന് ചെന്നൈയിലെ മൂന്ന് സ്വകാര്യ സ്‌കൂളുകൾക്ക് സംസ്ഥാന ബാലാവകാശ കമ്മിഷൻ നോട്ടീസയച്ചു. മഹർഷി വിദ്യാ മന്ദിർ, ചെട്ടിനാട് വിദ്യാശ്രം, സെയ്ന്റ് ജോർജ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയ്ക്കാണ് നോട്ടീസ്. പരാതിക്കാരായ വിദ്യാർത്ഥികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ജൂൺ രണ്ടാം വാരം അന്വേഷണത്തിന് ഹാജരാകണം.
കമ്മിഷന് ഇ-മെയിലായി ലഭിച്ച പരാതികളെത്തുടർന്നാണ് നടപടിയെന്ന് ചെയർപേഴ്സൺ സരസ്വതി രംഗസ്വാമി അറിയിച്ചു. രണ്ട് സ്‌കൂളുകളിൽ കമ്മിഷൻ നേരിട്ട് പരിശോധന നടത്തിയിരുന്നു.
പൂർവവിദ്യാർത്ഥിനിയുടെ പീഡന പരാതിയിൽ അണ്ണാനഗർ പത്മശേഷാദ്രി ബാലഭവൻ സ്‌കൂളിലെ ജൂഡോ പരിശീലകൻ കെ.ബി. രാജിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റിലായ കെ.കെ. നഗർ പി.എസ്.ബി.ബി. സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം കൊമേഴ്സ് അദ്ധ്യാപകൻ രാജഗോപലിനെതിരേ മൂന്ന് വിദ്യാർത്ഥിനികൾകൂടി പൊലീസിൽ പരാതി നൽകി.
ഇതോടെ ഇയാൾക്കെതിരെയുള്ള പരാതികളുടെ എണ്ണം അഞ്ചായി. കഴിഞ്ഞ 24ന് അറസ്റ്റിലായ ഇയാളെ ജുഡിഷ്യൽ കസ്റ്റഡിയിൽ ജൂൺ എട്ടുവരെ റിമാൻഡ് ചെയ്തു.
വനിതാ അത്‌ലറ്റുകളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കായിക പരിശീലകൻ നാഗരാജനെ (59) പ്രത്യേക കോടതി 12 ദിവസത്തേക്ക് ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആത്മഹത്യാശ്രമം നടത്തി ചികിത്സയിലായിരുന്ന ഇയാൾ ആശുപത്രിവിട്ടതിന് പിന്നാലെ പോലീസ് കസ്റ്റിയിലെടുക്കുകയായിരുന്നു.
ചെന്നൈ പാരീസിൽ കായിക പരിശീലന കേന്ദ്രം നടത്തിയിരുന്ന നാഗരാജൻ വനിതാ കായികതാരങ്ങൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ലൈംഗികമായി പീഡിപ്പിച്ചെന്ന കൗമാരക്കാരിയുടെ പരാതിയിൽ പൊലീസ് പോക്‌സോ ഉൾപ്പെടെ അഞ്ച് വകുപ്പുകൾ ചേർത്ത് കേസെടുത്തതിന് പിന്നാലെ നാഗരാജൻ ഉറക്കഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് റോയപ്പേട്ട ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇയാൾക്ക് മാനസികസമ്മർദമുണ്ടെന്ന പരാതിയെത്തുടർന്ന് കിൽപ്പോക് മാനസികാരോഗ്യ ആശുപത്രിയിലും ചികിത്സ നൽകി. അതിനുശേഷമാണ് പൊലീസ് ചോദ്യംചെയ്ത
തും അറസ്റ്റ് രേഖപ്പെടുത്തിയതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |