മുൻ ചീഫ് ജസ്റ്റിസല്ലാത്തയാൾ അദ്ധ്യക്ഷനാകുന്നത് ആദ്യം
ന്യൂഡൽഹി: സുപ്രീംകോടതി മുൻ ജഡ്ജി അരുൺ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി ചുമതലയേറ്റു. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗെയുടെ വിയോജിപ്പ് തള്ളി മിശ്രയുടെയും മറ്റ് രണ്ട് കമ്മിഷൻ അംഗങ്ങളുടെയും പേരുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ ഉന്നതതല സമിതി അംഗീകരിച്ചതോടെയാണ് അദ്ദേഹം ഇന്നലെ ചുമതലയേറ്റത്.
സുപ്രീംകോടതി മുൻചീഫ് ജസ്റ്റിസ് അല്ലാത്തയാൾ തലപ്പത്ത് വരുന്നത് മനുഷ്യാവകാശ കമ്മിഷന്റെ 27വർഷത്തെ ചരിത്രത്തിൽ ആദ്യം.
സുപ്രീംകോടതി മുൻ ജഡ്ജിമാരെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കാൻ പാകത്തിൽ 2019 ഡിസംബറിൽ സർക്കാർ മനുഷ്യാവകാശ നിയമം ഭേദഗതി ചെയ്തിരുന്നു. സമിതിയിലെ അഞ്ച് അംഗങ്ങളിൽ ഖാർഗെ ഒഴികെ മറ്റെല്ലാവരും ഭരണപക്ഷത്ത് നിന്നാണ്. സെലക്ഷൻ കമ്മിറ്റി ചേരുന്നതിന് മുമ്പ് ഒരു കൂടിയാലോചനയും കൂടാതെ ചുരുക്കപ്പട്ടിക തയാറാക്കി വന്ന സർക്കാർ നടപടി ഖാർഗെ ചോദ്യം ചെയ്തിരുന്നു.
സുപ്രീംകോടതിയിൽ നിന്ന് 2020 സെപ്തംബർ രണ്ടിന് വിരമിച്ചിട്ടും കീഴ്‌വഴക്കങ്ങൾക്ക് വിരുദ്ധമായി ഔദ്യോഗിക വസതി അരുൺ മിശ്ര ഇതുവരെ ഒഴിഞ്ഞിരുന്നില്ല. പുതിയ പദവി ലഭിച്ചതോടെ ഇനി അവിടെ തുടരാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |