ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ അടിത്തറയുടെ നിർമ്മാണം ഒക്‌ടോബറോടെ പൂർത്തിയാകുമെന്ന് ശ്രീ രാമജൻഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. 12മണിക്കൂർ വീതമുള്ള രണ്ട് ഷിഫ്റ്റുകളിലായി ക്ഷേത്ര നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണെന്നും മൂന്നുവർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംമ്പത്ത് റായ് പറഞ്ഞു.
അടിത്തറയ്ക്കായി 1.2ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മണ്ണെടുത്തിരുന്നു. ഇവിടെ മേൽക്കുമേൽ ഒരടി വീതം ഉയരമുള്ള 50നിരകളിൽ റോളർ കോംപാക്‌റ്റഡ് കോൺക്രീറ്റ് അടിത്തറ ഉറപ്പിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. 400 അടി നീളത്തിലും 300 അടി വീതിയിലുമാണ് അടിത്തറ തയാറാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |