ബംഗളൂരു: കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമല്ലാത്തതിനാൽ കർണാടകയിൽ ലോക്ക്ഡൗൺ ജൂൺ14ന് രാവിലെ ആറുവരെ നീട്ടി. സാങ്കേതിക ഉപദേശക സമിതിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. ഇതോടൊപ്പം കൊവിഡ് ദുരിതാശ്വാസത്തിനായി 500 കോടിയുടെ പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ബുധനാഴ്ച മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത കൊവിഡ് അവലോകന യോഗത്തിന് പിന്നാലെയാണ് ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടിയത്. 11.22 ശതമാനമാണ് കർണാടകയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് അഞ്ചു ശതമാനത്തിലേക്ക് താഴുന്ന സാഹചര്യത്തിൽ മാത്രം ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ചാൽ മതിയെന്ന നിലപാടിലാണ് സർക്കാർ. 15,000ത്തിന് മുകളിലാണ് കർണാടകയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |