ന്യൂഡൽഹി: നിർമ്മാതാക്കളിൽ നിന്ന് 400 രൂപയ്ക്ക് വാങ്ങുന്ന വാക്സിൻ സ്വകാര്യ ആശുപത്രികൾ വഴി വില കൂട്ടി വിൽക്കുന്നത് പഞ്ചാബ് സർക്കാർ നിറുത്തിവച്ചു. 1050 രൂപയ്ക്ക് ആശുപത്രികൾക്ക് നൽകുന്ന വാക്സിൻ 1500 രൂപയ്ക്ക് 18-44നും ഇടയിൽ പ്രായമുള്ളവർക്ക് നൽകിയത് വിവാദമായതിനെ തുടർന്നാണിത്.
സ്വകാര്യ ആശുപത്രികൾ ബാക്കിയുള്ള വാക്സിൻ ഡോസുകൾ തിരികെ നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഉപയോഗിച്ച വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് വാങ്ങി നൽകണം. സ്വകാര്യ ആശുപത്രികളിൽ നിന്ന് വാങ്ങിയ പണം തിരിച്ചു നൽകുമെന്നും വാക്സിൻ വിതരണത്തിന്റെ ചുമതലയുള്ള വികാസ് ഗാർഗ് ആശുപത്രികൾക്ക് അയച്ച കത്തിൽ പറയുന്നു.
പഞ്ചാബിലെ മുഖ്യപ്രതിപക്ഷമായ അകാലിദളാണ് കൂടിയ വിലയ്ക്ക് വാക്സിൻ നൽകുന്നത് വിവാദമാക്കിയത്. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം പഞ്ചാബ് സർക്കാരിനോട് വിശദീകരണം തേടി. വാക്സിൻ ക്ഷാമം ഉന്നയിച്ചിരുന്ന പഞ്ചാബ് സർക്കാരിനെ ആക്രമിക്കാൻ ബി.ജെ.പിക്കും വീണുകിട്ടിയ ആയുധമായി ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |