SignIn
Kerala Kaumudi Online
Friday, 29 March 2024 7.57 PM IST

മൂന്നാം തരംഗം:  തയ്യാറെടുപ്പ് തുടങ്ങിയെന്ന് കേജ്‌രിവാൾ

covid

ന്യൂഡൽഹി: മൂന്നാം തരംഗമുണ്ടായാൽ ഡൽഹിയിൽ പ്രതിദിനം 37,000 പേർക്ക് വരെ രോഗം ബാധിച്ചേക്കാമെന്നും അതു മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പ് തുടങ്ങിയെന്നും കുട്ടികളിലെ രോഗബാധ തടയാനുള്ള നപടികളെടുക്കാൻ ടാസ്ക് ഫോഴ്സ് രൂപം നൽകിയെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.

ഓക്സിജൻ ക്ഷാമം ഒഴിവാക്കാൻ സർക്കാർ 25 ടാങ്കറുകൾ വാങ്ങാനും 64 പ്ളാന്റുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. 420 ടൺ ഓക്സിജൻ ശേഖരിക്കാനുള്ള സജ്ജീകരണമുണ്ടാകും. 150 ടൺ ഓക്സിജൻ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്ളാന്റിനായി ഇന്ദ്രപ്രസ്ഥാ ഗ്യാസ് ലിമിറ്റഡിനെ സമീപിച്ചിട്ടുണ്ട്. ഓക്‌സിജൻ കിടക്കകളുടെ എണ്ണവും വർദ്ധിപ്പിക്കും. ആശുപത്രി, മരുന്ന്, ഓക്സിജൻ പ്ളാന്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ 13 അംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വൈറസിന്റെ രൂപമാറ്റം പഠിക്കാൻ എൽ.എൻ.ജെ.പി ആശുപത്രിയിലും ലിവർ ആന്റ് ബൈലറി സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലും ജീനോം സീക്വൻസിംഗ് ലാബുകൾ സ്ഥാപിക്കുമെന്നും കേജ്‌രിവാൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.