ന്യൂഡൽഹി : ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളിൽ ആശങ്കയറിയിച്ച് മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് കത്തയച്ചു. മുൻ കേന്ദ്ര സുരക്ഷ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ, മുൻ പ്രസാർ ഭാരതി സി.ഇ.ഒ ജവഹർ സർക്കാർ, മുൻ വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്, പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ടി.കെ.എ നായർ എന്നിവരടങ്ങുന്ന 93 ഐ. എ. എസുകാരാണ് കത്തയച്ചത്. ലക്ഷദ്വീപിൽ നടപ്പിലാക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളിൽ ആശങ്കയും വിയോജിപ്പും കത്തിലുണ്ട്. ഭൂരിഭാഗം മുസ്ലിം വിശ്വാസികൾ താമസിക്കുന്ന ദ്വീപിൽ ജനങ്ങളുടെ ആഹാര സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ് ബീഫ് നിരോധനം. മദ്യ നിരോധനവും നീക്കി. ദ്വീപിലെ എല്ലാ പുതിയ പരിഷ്‌കാരങ്ങളും അടിയന്തരമായി പിൻവലിക്കണമെന്നും ദ്വീപുകാരുടെ സമ്മതപ്രകാരമുള്ള പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. 'ദ്വീപ് നിവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന വികസന മാതൃകയാണ് ലക്ഷദ്വീപിന് ആവശ്യം. ഇപ്പോഴത്തെ പ്രവർത്തനങ്ങൾ അസ്വാസ്ഥ്യമുണ്ടാക്കുന്നതാണ്. അഡ്മിനിസ്‌ട്രേറ്ററുടെ ഗുണ്ടാ നിയമം, മൃഗ സംരക്ഷണ നിയമം തുടങ്ങിയവ ആശങ്കയുണർത്തുന്നതാണ് എന്നും കത്തിൽ ചൂണ്ടിക്കാട്ടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |