ന്യൂഡൽഹി: കൊവിഡ് രോഗികളിലെ പ്രമേഹ രോഗനിർണയവും പരിപാലനവും സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ ക്ലിനിക്കൽ മാർഗനിർദ്ദേശം പുറത്തിറക്കി. കൊവിഡ് ഭേദമാകുമ്പോൾ ബ്ലാക്ക് ഫംഗസ് ബാധ, പ്രത്യേകിച്ചും അനിയന്ത്രിത പ്രമേഹമുള്ളവരിൽ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണിത്.
ഹൈപ്പർ ഗ്ലൈസീമിയ ഉള്ള പ്രമേഹ രോഗികൾക്ക് ബ്ലാക്ക് ഫംഗസ് ബാധയുടെ സാദ്ധ്യത ഉള്ളതിനാൽ കർശനമായി നിരീക്ഷിക്കണമെന്ന് പുതിയ മാർഗ നിർദ്ദേശത്തിൽ പറയുന്നു. രോഗിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ആവർത്തിച്ച് പരിശോധിക്കണമെന്നാണ് പറയുന്നത്. ആദ്യ പരിശോധനയിൽ ഗ്ലൂക്കോസിന്റെ അളവ് സാധാരണമാണെങ്കിലും ആവർത്തിച്ചുള്ള പരിശോധന നിർബന്ധമാണ്.
ഗ്ലൈസെമിക് ആരംഭത്തിലുള്ള രോഗികൾക്ക് അസുഖത്തിനിടെ സ്‌ട്രെസ് ഹൈപ്പർ ഗ്ലൈസീമിയ ഉണ്ടാകാം, പ്രത്യേകിച്ചും കൊവിഡ് അണുബാധയുടെ തീവ്രത വർദ്ധിക്കുകയാണെങ്കിൽ. ഒപ്പം, പ്രമേഹ രോഗികൾ ഭക്ഷണം ക്രമീകരിക്കണമെന്നും സർക്കാർ നിർദ്ദേശിക്കുന്നു. മേയ് 24 വരെ 18 സംസ്ഥാനങ്ങളിലായി 5,424 ബ്ലാംക്ക് ഫംഗസ് ബാധയാണ് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിലും മഹാരാഷ്ട്രയിലുമായിരുന്നു രോഗികൾ ഏറെയും. ജൂൺ മൂന്ന് വരെ ഡൽഹിയിൽ 1044 ബ്ലാക്ക് ഫംഗസ് ബാധയും 89 മരണവും സ്ഥിരീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |