ന്യൂഡൽഹി: അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് മാസ്ക് ആവശ്യമില്ലെന്നും 18 വയസിൽ താഴെയുള്ളവരുടെ കൊവിഡ് ചികിത്സയ്ക്ക് റെംഡിസിവിർ മരുന്ന് നൽകേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഒഫ് ഹെൽത്ത് സർവീസിന്റെ പുതിയ മാർഗരേഖ.
6-11 പ്രായക്കാർക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുമെങ്കിൽ മാത്രം രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ മാസ്ക് വയ്ക്കാം. 12 വയസിന് മുകളിലുള്ളവർക്ക് മാസ്ക് നിർബന്ധമാണ്.
റെംഡിസിവിർ 18 വയസിൽ താഴെയുള്ളവരിൽ സുരക്ഷിതമാണെന്ന് തെളിഞ്ഞിട്ടില്ലാത്തതിനാലാണ് ഒഴിവാക്കുന്നത്. കൊവിഡ് ബാധിച്ച കുട്ടികളുടെ ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനശേഷി മനസിലാക്കാൻ ഓക്സിമീറ്റർ വിരലിൽ ഘടിപ്പിച്ച് ആറു മിനിട്ട് നടത്തിക്കണം.
സ്റ്റിറോയ്ഡ് ഉപയോഗം
കൊവിഡ് ബാധിച്ച ലക്ഷണമില്ലാത്തവർക്കും നേരിയ രോഗമുള്ളവർക്കും സ്റ്റിറോയ്ഡുകൾ നൽകരുത്
ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഗുരുതര രോഗികൾക്ക് ഡോക്‌ടറുടെ മേൽനോട്ടത്തിൽ മാത്രം നൽകാം
ഹൈ റെസല്യൂഷൻ സിടി
കൊവിഡ് വന്നവരുടെ നെഞ്ചിന്റെ ഹൈ റെസല്യൂഷൻ സിടി സ്കാനിംഗിന് ശുപാർശ ചെയ്യുന്നത് ആവശ്യമെങ്കിൽ മാത്രമാകണം. ഇതുവഴി ചികിത്സയ്ക്ക് ഉപകാരപ്രദമായ വിവരങ്ങൾ ലഭിക്കാനിടയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |