ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ മാറ്റുമെന്ന അഭ്യൂഹങ്ങൾ തള്ളി ബി.ജെ.പി നേതൃത്വം. ഇതു സംബന്ധിച്ച വാർത്തകളിൽ കഴമ്പില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ കുമാർ പറഞ്ഞു.
യെദിയൂരപ്പയെ മാറ്റാനുള്ള യാതൊരു ആലോചനയും നേതൃത്വം നടത്തിയിട്ടില്ല. അത്തരം വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണ്. കർണാടക മുഖ്യമന്ത്രിയായി അദ്ദേഹം തുടരുമെന്നും അരുൺകുമാർ വ്യക്തമാക്കി. കൊവിഡ് നിയന്ത്രണവിധേയമാക്കിയത് യെദിയൂരപ്പയുടെ നേതൃത്വത്തിലാണ്. അദ്ദേഹത്തെ മാറ്റേണ്ട സാഹചര്യമില്ല.
സംസ്ഥാന ടൂറിസം മന്ത്രി സി.പി. യോഗേശ്വറിന്റെ നേതൃത്വത്തിൽ ചില എം.എൽ.എമാർ യെദിയൂരപ്പയ്ക്കെതിരെ ബി.ജെ.പി ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ അഴിമതിക്ക് നേതൃത്വം നൽകുകയാണെന്ന് നേതാക്കൾ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |