ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദിനെ തമിഴ്നാട്ടിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ മത്സരിപ്പിച്ചേക്കും. ഫെബ്രുവരി 15ന് രാജ്യസഭയിൽ കാലാവധി കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കാര്യത്തിൽ പാർട്ടി തീരുമാനമൊന്നും എടുത്തിരുന്നില്ല.
പാർട്ടി നേതൃത്വത്തിനെതിരെ കത്തയച്ച 23 നേതാക്കളിൽ ഒരാളായ ഗുലാംനബിയെ ഒതുക്കുമെന്നാണ് നേരത്തെ വന്ന സൂചന. ഉടക്കി നിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ഗുലാംനബിയെ തമിഴ്നാട്ടിൽ ഒഴിവു വരുന്ന സീറ്റ് നൽകി രാജ്യസഭയിൽ വീണ്ടുമെത്തിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച് തമിഴ്നാട്ടിലെ സംഖ്യകക്ഷിയായ ഡി.എം.കെയുമായി കോൺഗ്രസ് ധാരണയായതായി അറിയുന്നു. അണ്ണാ ഡി.എം.കെ അംഗം മുഹമ്മദ് ജാൻ മരിച്ചതും രണ്ട് എം.പിമാർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും വഴി മൂന്നൊഴിവുകളാണ് തമിഴ്നാട്ടിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |