ന്യൂഡൽഹി : കൊവിഡ് മൂന്നാം തരംഗം നേരിടാനുള്ള തയാറെടുപ്പുകൾ ആരംഭിച്ച് കേന്ദ്രം. ആവശ്യമായ നടപടികളെക്കുറിച്ചുള്ള കർമപദ്ധതി കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രത്തിന് അയച്ചുനൽകി. വേണ്ട രീതിയിൽ മുന്നൊരുക്കം നടത്തിയാൽ മൂന്നാം തരംഗത്തിൽ മരണസംഖ്യയും രോഗവ്യാപനവും കുറയ്ക്കാമെന്ന ഐ.സി.എം.ആർ. അടക്കമുള്ളവരുടെ നിർദ്ദേശം കണക്കിലെടുത്താണ് മുന്നൊരുക്കങ്ങൾ നേരത്തെയാക്കുന്നത്.'സംസ്ഥാനങ്ങൾ അവരുടെ കർമ പദ്ധതികൾ ഈ വാരമാണ് സമർപ്പിച്ചത്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പരിശോധിക്കും. കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പദ്ധതികൾ വിശകലനം ചെയ്യും,' ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ദ്രാവക മെഡിക്കൽ ഓക്‌സിജന്റെ
ഉത്പാദന ശേഷി വർദ്ധിപ്പിക്കാൻ ആവശ്യം
ഓക്സിജൻ ക്ഷാമം കണക്കിലെടുത്ത് ദ്രാവക മെഡിക്കൽ ഓക്‌സിജന്റെ ഉത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനായി ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ആന്ധ്രാപ്രദേശ്, കേരളം, കർണാടക, തെലങ്കാന, തമിഴ്‌നാട് എന്നീ സ്സ്ഥാനങ്ങൾ കേന്ദ്രത്തിന് കർമ പദ്ധതികൾ തയാറാക്കി നൽകി. ജൂൺ 12 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ 50 ശതമാനം കേസുകളും 41 ശതമാനം മരണവും ഈ സംസ്ഥാനങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്.
മൂന്നാം തരംഗം കുട്ടികളിൽ ഗുരുതമാകില്ല
മൂന്നാം തരംഗത്തിൽ കുട്ടികളെയാണ് ഗുരുതരമായി കൊവിഡ് ബാധിക്കുമെന്നതിന് തെളിവില്ലെന്ന് രാജ്യത്തെ ശിശുരോഗ വിദഗ്ദ്ധരെ സാക്ഷ്യപ്പെടുത്തി ലാൻസെറ്റ് കൊവിഡ് 19 കമ്മീഷൻ ഇന്ത്യൻ ടാക്‌സ് ഫോഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു. ആദ്യ രണ്ട് തരംഗങ്ങളിൽപ്പെട്ട കൊവിഡ് ബാധിച്ച കുട്ടികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
രോഗബാധിതതർ ഏറ്റവും അധികമുണ്ടായിരുന്ന കേരളം , തമിഴ്‌നാട്, മഹാരാഷ്ട്ര, ഡൽഹി സംസ്ഥാനങ്ങളിലെ 10 ആശുപത്രികളിലെ 2600 കുട്ടികളെയാണ് പഠനത്തിന് വിധേയരാക്കിയത്.ഇതിൽ 10 വയസിന് താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് 2.4 ശതമാനമാണ്. മരിച്ചവരിൽ 40 ശതമാനം കുട്ടികളും മറ്റ് മാരകരോഗകങ്ങളുള്ളവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |