ന്യൂഡൽഹി: പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ ബി.ജെ.പി സ്ഥാനാർത്ഥിയുമായ സുവേന്ദു അധികാരിയുടെ വിജയം ചോദ്യം ചെയ്ത് മുഖ്യമന്ത്രി മമതാ ബാനർജി കൊൽക്കത്താ ഹൈക്കോടതിയെ സമീപിച്ചു. ലീഡ് നില മാറി മറഞ്ഞ വോട്ടെണ്ണലിനൊടുവിൽ മമതയെയാണ് ആദ്യം വിജയിയായി പ്രഖ്യാപിച്ചത്. പിന്നീട് തിരഞ്ഞെടുപ്പ് കമ്മിഷൻ സുവേന്ദു അധികാരി ആയിരത്തിൽപ്പരം വോട്ടുകൾക്ക് വിജയിച്ചതായി തിരുത്തുകയായിരുന്നു. തന്റെ സിറ്റിംഗ് മണ്ഡലമായ ഭവാനിപ്പൂർ വിട്ട് സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ച് നന്ദിഗ്രാമിൽ മത്സരിച്ച മമതയ്ക്ക് പരാജയം വലിയ തിരിച്ചടിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |