ന്യൂഡൽഹി: ഹാഥ്‌രസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ യു.പി. പൊലീസ് അറസ്റ്റ് ചെയ്തു യു.എ.പി.എ ചുമത്തി ജയിലിൽ അടക്ക മലയാളി മാദ്ധ്യമപ്രവർത്തകന്റെ ജാമ്യ ഹർജി ഇന്ന് യു.പിയിലെ മഥുര കോടതി പരിഗണിക്കും. കാപ്പന്റെ മാതാവ് ഇന്നലെ നിര്യാതയായിരുന്നു. ഇതടക്കം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അഭിഭാഷകൻ അറിയിച്ചു. സിദ്ദിഖ് കാപ്പന്റെയും കൂടെ അറസ്റ്റിലായ മറ്റ് മൂന്നുപേരുടെയും അറസ്റ്റിന് കാരണമായ കുറ്റം മഥുര കോടതി കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്ന കുറ്റമാണ് നീക്കിയത്. അതേസമയം യു.എ.പി.എ, രാജ്യദ്രോഹം എന്നീ വകുപ്പുകൾ നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ എട്ടുമാസമായി സിദ്ദിഖ് കാപ്പൻ ജയിലിലാണ്. അസുഖമായി കിടക്കുന്ന ഉമ്മയെ കാണാൻ ജാമ്യം അനുവദിക്കണമെന്ന് കാപ്പൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് സുപ്രീംകോടതി കാപ്പന് കഴിഞ്ഞ ഫെബ്രുവരിയിൽ 5 ദിവസത്തെ ഇടക്കാല ജാമ്യം നേരത്തെ അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |