ന്യൂഡൽഹി: സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നിർണയ രീതിയിൽ മാറ്റം വരുത്തിയും വ്യാജ പതിപ്പുകൾ തടയാനുള്ള കർശന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചും സിനിമാട്ടോഗ്രാഫ് നിയമത്തിൽ സമഗ്ര ഭേദഗതിക്ക് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. ആധുനികകാല സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ജൂലായ് രണ്ടുവരെ പൊതുജനങ്ങളിൽ നിന്ന് നിർദ്ദേങ്ങൾ സ്വീകരിക്കും.
നിലവിൽ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ സെൻസർ ബോർഡ് നൽകുന്ന എ, യു, യു/എ നിർണയത്തിന് പുറമെ കുട്ടികളുടെ പ്രായം കണക്കാക്കി യു/എ സർട്ടിഫിക്കറ്റുകളെ യു/എ7+, യു/എ13+ യു/എ 16+ വിഭാഗങ്ങളാക്കും. പുറത്തിറങ്ങുന്ന സിനിമയിൽ രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദം, ക്രമസമാധാനം, സഭ്യത തുടങ്ങിയവ ലംഘിക്കപ്പെട്ടാൽ വീണ്ടും സെൻസറിംഗിനായി തിരിച്ചയ്ക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടാകും.
2019ൽ രാജ്യസഭയിൽ അവതരിപ്പിച്ച ബില്ലിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശകൾ പ്രകാരം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടാതെ സിനിമാ സെൻസറിംഗ് പഠിക്കാൻ നിയോഗിച്ച റിട്ട. ജസ്റ്റിസ് മുകുൾ മുഡ്ഗൽ സമിതി, ശ്യാംബെനഗൽ സമിതി എന്നിവയുടെ ശുപാർശകളും പരിഗണിച്ചാണ് ബിൽ തയ്യാറാക്കിയത്.
വ്യാജ പതിപ്പിന്
കനത്ത ശിക്ഷ
ഇന്റർനെറ്റിലൂടെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നത് തടയാൻ കർശന വ്യവസ്ഥകൾ കൊണ്ടുവരും. സിനിമാ തിയേറ്റുകൾ വഴിയും മറ്റുമുള്ള അനധികൃത റെക്കാഡിംഗും വ്യാജ പതിപ്പുണ്ടാക്കി പ്രചരിപ്പിക്കുന്നതും 3-5 മാസം വരെ തടവും മൂന്നു ലക്ഷം രൂപ പിഴയും അല്ലെങ്കിൽ സിനിമയുടെ നിർമ്മാണ ചെലവിന്റെ അഞ്ചു ശതമാനം വരെ പിഴ ചുമത്താവുന്ന കുറ്റമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |