ന്യൂഡൽഹി: ബീഹാറിൽ കൊവിഡ് രണ്ടാം വ്യാപന സമയത്തുള്ള 75,000ത്തോളം മരണങ്ങൾ സർക്കാർ മൂടിവച്ചതായി റിപ്പോർട്ട്. സംസ്ഥാന സർക്കാർ പുറത്തുവിട്ടതിനെക്കാൾ പത്തിരിട്ടി ആളുകൾ 2021 ജനുവരി മുതൽ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് കണക്ക്.
ജനുവരി-മേയ് മാസങ്ങളിൽ 7,717 കൊവിഡ് മരണങ്ങൾ മാത്രമാണ് ഔദ്യോഗിക കണക്കുകളിലുള്ളത്. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ഈ മാസമാദ്യം മൂടിവച്ച 3,951 മരണങ്ങൾ സർക്കാർ പുറത്തുവിട്ടിരുന്നു. ഇവ എപ്പോൾ സംഭവിച്ചതാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല എന്നാൽ ഏതാണ്ട് 74,808 മരണങ്ങളുടെ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ടെന്നാണ് ഇപ്പോൾ വരുന്ന വിവരം. മധ്യപ്രദേശ്, ആന്ധ്രാ പ്രദേശ്, തമിഴ്നാട്, കർണാടക, ഡൽഹി സംസ്ഥാനങ്ങളും യഥാർത്ഥ കൊവിഡ് കണക്കുകൾ മൂടിവച്ചതായി ആരോപണമുണ്ട്. ഇതു സംബന്ധിച്ച് ന്യൂയോർക്ക് ടൈംസിൽ വന്ന വാർത്ത കേന്ദ്രസർക്കാർ നിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |