ന്യൂഡൽഹി: പുതിയ സ്വകാര്യതാ നയത്തിൽ വാട്‌സാപ്പിനും ഫേസ്ബുക്കിനും ഡൽഹി ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ അന്വേഷണ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു.
വാട്‌സാപ്പ് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കുവയ്ക്കുന്നതിൽ സുതാര്യതയില്ലെന്ന് വ്യക്തമാക്കിയാണ് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. തുടർന്ന് സ്വകാര്യത നയവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് ജൂൺ നാലിന് സി.ജി.ഐ ഡയറക്ടർ ജനറൽ വാട്‌സാപ്പിന് നോട്ടീസ് നൽകി. ഇതിനെതിരായാണ് വാട്‌സാപ്പും ഫേസ്ബുക്കും ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണം പരോഗമിക്കുന്ന ഈ ഘട്ടത്തിൽ നോട്ടീസ് സ്റ്റേ ചെയ്യുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് അനുപ് ജയ്‌രാം ഭംഭാനി അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എന്നാൽ, അന്വേഷണം ജുഡിഷ്യൽ പരിശോധനയിലാണെന്ന കാര്യം സി.ജി.ഐ ഡയറക്ടർ ജനറലിന്റെ മനസിലുണ്ടാകണമെന്നും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |