ന്യൂഡൽഹി: വോട്ടെണ്ണൽ ദിനത്തിലുണ്ടായ അക്രമ സംഭവങ്ങൾ നടന്ന പശ്ചിമ ബംഗാളിലെ ജാധവ്പൂരിൽ തെളിവെടുപ്പിനെത്തിയ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സംഘത്തെ അക്രമിച്ചതായി പരാതി. അക്രമങ്ങളുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികൾ പരിഗണിച്ച കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് മനുഷ്യാവകാശ കമ്മിഷൻ തെളിവെടുപ്പിനെത്തിയത്.
ജാധവ്പൂരിൽ മേയ് രണ്ടിന് വോട്ടെണ്ണൽ ദിനത്തിൽ നടന്ന അക്രമത്തിൽ 40ഓളം വീടുകൾ തകർന്ന സ്ഥലത്ത് തെളിവെടുപ്പിനെത്തിയ തങ്ങളുടെ പ്രതിനിധികൾക്ക് നേരെ ഗുണ്ടാ ആക്രമണമുണ്ടായെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ട്വീറ്റ് ചെയ്തു. കൊൽക്കത്താ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സമിതിയാണ് തെളിവെടുപ്പിനെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |